കേരളത്തിലെ ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഏറ്റവും വലിയ രക്തസാക്ഷി ആദിവാസി മധു കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം. അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധു മോഷണക്കുറ്റം ആരോപിക്കപ്പെട്ട് 2018 ഫെബ്രുവരി 22ന് പട്ടാപ്പകലായിരുന്നു മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. 27 കാരനായ മധുവിനെ ഒരു സംഘം ആളുകൾ പിടികൂടി കയ്യും കാലും കെട്ടി മർദ്ദിച്ച് പോലീസിന് കൈമാറുകയായിരുന്നു.