അവന്‍ വരച്ചത് അച്ഛനെ ഓര്‍മിപ്പിക്കുന്ന ചിത്രങ്ങള്‍ | Oneindia Malayalam

Oneindia Malayalam 2019-04-08

Views 111

heart touching stories behind thodupuzha case
തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനത്തിന് ഇരയായി മരിച്ച 7 വയസ്സുകാരന്റെ ചിത കത്തി എരിഞ്ഞിട്ടും മനസ്സില്‍ അത് വിങ്ങലായി അവശേഷിക്കുകയാണ് ഇതുവരെയും. പറഞ്ഞാല്‍ വിശ്വസിക്കാത്ത ക്രൂരതയുടെ നടുക്കത്തില്‍ നിന്ന് കേരളം മുക്തമായിട്ടില്ല. ശത്രുവിനോടെ പ്രായം ചെന്ന ആളിനോടോ ആയിരുന്നില്ലല്ലോ ഈ ചെയ്തി. വെറും 7 വയസ്സുള്ള കുഞ്ഞിനോടായിരുന്നില്ലേ...മര്‍ദ്ദനത്തിന് മൗനാനുമതി നല്‍കിയത് കുഞ്ഞിനെ 10 മാസം ചുമന്ന് പ്രസവിച്ച അമ്മയും. ഭര്‍ത്താവ് മരിച്ചപ്പോള്‍ മറ്റൊരു ബന്ധത്തിന് കുഞ്ഞ് തടസ്സം എന്ന് തോന്നിയിരുന്നു എങ്കില്‍ വേറെ എന്തൊക്കെ മാര്‍ഗം ഉണ്ടായിരുന്നു ഒഴിവാക്കാന്‍...ആണ്‍ സുഹൃത്തിന്റെ ക്രൂര വിനോദത്തിന് വിട്ടു കൊടുക്കണമായിരുന്നോ... പെറ്റമ്മയുടെ അടുക്കല്‍ നിന്ന് രക്ഷ ഇല്ലെന്ന് അറിഞ്ഞത് കൊണ്ടാവും ആ ഇളം മനസ്സ് നിറയെ അച്ഛനെപ്പറ്റിയുള്ള ഓര്‍മ്മകള്‍ തളം കെട്ടി നിന്നത്.

Share This Video


Download

  
Report form