England were knocked out by Pakistan, who had only just qualified for the tournament in eighth place. They now go through to Sunday’s all-Asian final at The Oval against Bangladesh or India.
വ്യാഴാഴ്ച ബംഗ്ലാദേശിനെതിരായ സെമിയിൽ അട്ടിമറിയൊന്നും സംഭവിച്ചില്ലെങ്കിൽ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് വിരുന്നിന് വഴിയൊരുങ്ങുകയാണ്. നിലവിലെ ഫോമിൽ ബംഗ്ലാദേശിനെ ഇന്ത്യ അനായാസം മറികടക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. അങ്ങനെയെങ്കിൽ ഗ്രൂപ്പ് ഘട്ടത്തിലെ തോൽവിക്ക് പകരം ചോദിക്കാൻ പാകിസ്ഥാനും ചിരവൈരികളെ വീഴ്ത്തി കിരീടം നിലനിർത്താൻ ഇന്ത്യയും ഇറങ്ങുമ്പോൾ ഓവലിലെ പുൽനാമ്പുകൾക്ക് തീപിടിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.